Sunday, 30 December 2012

കോളേജ്‌ പഠിത്തം


പത്താം ക്ലാസ്സിനു ശേഷം തൊണ്ണൂറുകളിലെ ടിപ്പിക്കല്‍ മല്ലു സ്റ്റുഡന്‍സ് ഒപ്ഷന്‍ ആയ പ്രീഡിഗ്രീക്ക്   പകരം തൊഴില്‍ അധിഷ്ഠിതമായ എന്തെങ്കിലും പഠിച്ചു, പെട്ടെന്ന് തന്നെ തൊഴില്‍ മേഖലയിലേക്ക ചാടാന്‍  വേണ്ടി കൊയിലാണ്ടിയിലെ ഐ ടി ഐ എന്ന സ്ഥാപനത്തില്‍ പ്രൈവറ്റായി രണ്ടുവര്‍ഷത്തെ ഒരു കോഴ്സിനു ചേര്‍ന്നു. മോശമാക്കിയില്ല, ഉള്ളതില്‍ വെച്ച് നല്ല യമണ്ടന്‍ സാദനം തന്നെ സെലെക്റ്റ് ചെയ്തു, ഇലക്ട്രോണിക്ക് ആന്റ്  ടെലി കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്...!  പറയാന്‍ നല്ല ഗമയും എന്നാല്‍ പഠിക്കാന്‍ തലയില്‍ ഒരു ആള്‍ക്കൂട്ടം തന്നെ ആവശ്യവും ഉള്ള ഒരു സംഭവം ....

ക്ലാസ്സ്‌ തുടങ്ങി രണ്ടു മാസം ആയപ്പോഴേക്കും വലിയ അല്ലല്‍ ഇല്ലാത്ത വിഷയങ്ങളോ പ്രക്ട്ടിക്കാലോ ആണങ്കില്‍ മാത്രം ക്ലാസ്സില്‍ മുഖം കാണിക്കും. ന്യൂ ഹോട്ടലില്‍ നിന്നും ചായ വിത്ത്‌ കടി അല്ലങ്കില്‍ ഒരു നാരങ്ങ സോഡാ പിന്നെ സമുദ്ര നെറ്റ്സിന്റെ മുന്ളിപിലത്തെ ഭജനമഠം ഷോര്‍ട്ട് ആയ കറുത്ത ഇരുണ്ട വഴിയില്‍ നിന്ന് ആത്മാവിനു പുക കൊടുക്കല്‍,  സമാന്തര വിദ്യാഭ്യാസ സ്ഥാപനം അഥവാ  പാരലല്‍ കോളേജ്‌ എന്നീ ഗണത്തില്‍ പെടുന്ന ‘ടാഗോര്‍ കോളേജിലെ തരുണീമണികള്‍ക്ക് മലരമ്പുകള്‍ എയ്യുക എന്നിവയാണ് ഞങ്ങളുടെ ഇടവേളകളെ  ആനന്ദകരമാക്കിയിരുന്നത്. (സെന്റന്‍സ്  നാഷണല്‍ ഹൈവേ പോലെ നീണ്ടു പോയി... )ഹവ്വവര്‍, ഇന്സ്ടിട്യൂട്ട് ലൊക്കേഷന്‍ എന്ന് പറയുമ്പോള്‍ മുബാറക്ക്‌ റോഡില്‍,പഴയ ഇന്ഫോട്ടെക്കിന്റെ തൊട്ടടുത്ത്‌,. ഇന്ഫോറെക്കില്‍ മന്‍ജൂ-കാവ്യ-ഭാവന ലുക്കുള്ള ധാരാളം പെണ്‍പിള്ളേര്‍ കമ്പ്യൂട്ടര്‍ എന്ന ആ കാലത്തെ ഹൈലി എക്സ്പ്ലോസീവ് ആന്‍ഡ്‌ എക്സ്പെന്‍സീവ് ഐറ്റം പഠിക്കാന്‍ വരുന്നണ്ടെങ്കിലും ഞങ്ങളെ കണ്ടാല്‍ ഇംഗ്ലീഷ്‌മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടികളെ നോക്കുന്ന മാതിരി ആയിരുന്നു, അവിടെ പഠിക്കുന്ന ആണ്‍-പെണ്‍  വിത്യാസമില്ലാതെ എല്ലാത്തിനും ഞങ്ങള്‍ അതിനകത്ത് നിന്നും ‘വലിയ ഒരു സംഭവം’ ആണ് പഠിക്കുന്നതന്ന വിചാരം വേറെ, ഞങ്ങള്‍ പറഞ്ഞു, ജാഡ തെണ്ടികള്‍...!..... 

ബൈ ദി ബൈ ഇനി ട്വിസ്റ്റ്, ടാഗോര്‍ കോളേജിലെ ഫിസിക്സ് ഹെഡ്ഡ് പുളിയഞ്ചേരിക്കാരനായ മോഹന്‍മാഷ്‌ ഞങ്ങളുടെ പ്രിന്സിയുമായുള്ള ഒരു ഉഭയകക്ഷി കരാറില്‍ ഇന്സ്ട്ടിടുട്ടില്‍ ഒരു ‘വിസിറ്റിംഗ് പ്രൊഫസ്സര്‍’ പോസ്റ്റില്‍ ജോയിന്‍ ചെയ്തു,  അതോടെ വേണമെങ്കില്‍ മാഷിന്റെ സമയം ‘തെളിഞ്ഞു’ എന്നും പറയാം ..!! അപ്പോഴേക്കും ഞങ്ങളില്‍ പലരും ടാഗോര്‍ കോളജിലേക്ക് വലിച്ച “ലൈനുകളില്‍” പലതിലും കരണ്ട് പാസ്സ് ചെയ്തു തുടങ്ങി കഴിയുകയും അതിന്‍റെ ആഫ്ടര്‍ ഇഫക്റ്റ്‌ ആയി അവിടുത്തെ ആണ്‍പിള്ളേരില്‍  കലിപ്പ് ഇളകുകയും ചെയ്തു. അറിഞ്ഞത് വെച്ച്‌ ഒരു ഫിഫ്റ്റി കളി ഫിഫ്റ്റി കാര്യം ലെവലില്‍ മോഹന്‍മാഷ്‌  ഞങ്ങളോട് ഒന്ന് കണ്ട്രോള്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍, എല്ലാ ബഹുമാന-ആദരവോടും കൂടി അത് കേള്‍ക്കുകയും പൂര്‍വ്വാധികം  ശക്തിയില്‍ (ഇതിനെ തനി നാട്ടുഭാഷയില്‍ രക്തതിളപ്പു-എല്ലിന്റെ ഉള്ളിലെ കുത്തല്‍ എന്നൊക്കെ വിളിച്ചു പോരുന്നു) തന്നെ ‘കാര്യങ്ങള്‍’ മുറക്ക് മുന്നോട്ടു കൊണ്ട് പോയി, കുറ്റം പറയരുതല്ലോ അവിടുത്തെ പെണ്‍പിള്ളേര്‍ക്കാണെ  ലവന്മാരെ ഒരു അര മൈണ്ടും ഇല്ലായിരുന്നു.  ഞങ്ങളോട് കട്ടക്ക് കട്ടക്ക് നിന്നു പകരം വീട്ടാന്‍ ഞങ്ങളുടെ കോളേജില്‍ പെണ്‍കുട്ടികള്‍ ആരും ഒട്ടും പഠിക്കുന്നുമില്ല, പ്രായത്തിന്‍റെ അസ്ഥിതകൊണ്ട് സംഭവം അസ്ഥിക്ക് പിടിച്ചത് കൊണ്ട് ഇടക്ക് ലവന്മാരുമായി ഞങ്ങള്‍ അടി, ഉരസല്‍, തള്ളല്‍, എന്നിത്യാദി സെമി-വയലന്‍സ്‌ വിനോദങ്ങളില്‍ ഏര്‍പ്പെടുക പതിവായിരുന്നു, “വേണെങ്കില്‍ നിന്‍റെ ഒക്കെ കോളജിലും കേറി കളിക്കുമെടാ” എന്ന ഒരു പഞ്ച് ഡയലോഗ് ഞങ്ങളില്‍ പെട്ട ഏതോ ഒരു മഹന്‍ ഇങ്ങനെ നടന്ന ഒരു ക്ലാഷില്‍ പറഞ്ഞത് കൊണ്ട് ഒരു ദിവസം അങ്കവും കാണാം താളിയും പറിക്കാം ലൈനില്‍  അവിടെ കയറി താല്പര കക്ഷികള്‍ക്ക് മുന്നില്‍ ആളായി. 

വീണ്ടും കലിപ്പ്   എനിവേ, ദിസ് ടൈം മോഹന്മാഷ്‌ കുറച്ചൂടെ കംഫര്‍ട്ട് ലെവലില്‍ പ്രിന്‍സി റൂമില്‍ വെച്ചാണ് പഞ്ചായത്ത് സങ്ങടിപ്പിച്ചത്, കിടിയ ചാന്‍സില്‍ “ഇനി ഞങ്ങള്‍ ഒരു കാരണവശാലും അവിടെ കേറാന്‍ പാടില്ല” എന്ന വിഷയത്തില്‍ മാഷ്‌ ഒരു പ്രമേയം തന്നെ  അവതരിപ്പിച്ചു കളഞ്ഞു.. !  അനന്തരം പ്രിന്‍സി, ഫീസടക്കാത്തതിന്റെ പേരില്‍ മാസത്തില്‍ ഒരാഴ്ച ക്ലാസ്സ്‌ കാണാത്ത, ക്ലാസ്സ്‌ തുടങ്ങി കൊല്ലം ഒന്ന് കഴിയാനായിട്ടും ഫീസിന്‍റെ ആദ്യ ഗഡ് പോലും അടക്കാത്ത ഞങ്ങളോട് മാക്സിമം മയത്തില്‍, ഏതാണ്ട് കൊയിലാണ്ടി-വടകര ബസ്സിലെ കിളി വട്ടം കറങ്ങിയ ഓട്ടോക്കാരനോട് പറയുന്ന ഒരു ടോണില്‍ “ഒന്ന് സൈഡിക്കൂടെ പോടെയ്‌” എന്നു മാത്രം പറഞ്ഞു.
 
 

 ടാഗോര്‍ കോളേജിന്റെ ഏറ്റവും മുകളിലെ നിലയില്‍ ഒരു മുറിയില്‍ ഒരു ലേഡീസ്‌ ടയ് ലരിംഗ് ബാക്കി മുറികളില്‍ ക്ലാസ്സ്‌ റൂമും ആയിരുന്നു, അവിടെ പോകാന്‍ ഒരു കാരണം ഉണ്ടാക്കാനാണോ പ്രയാസം?  അന്ന് തന്നെ ഉച്ചക്ക് അവിടെ പോയി, ചുമ്മാ അതും ഇതും ഒക്കെ ചോദിച്ചു, ഇറങ്ങി വരുമ്പോള്‍ വരാന്തയുടെ അറ്റത്ത് മോഹന്‍ മാഷ്‌ ...!  ഞങ്ങളെ കണ്ട മാഷിന്റെ നില്‍പ്പ് ഏതാണ്ട് എല്ലാം നഷ്ടപ്പെട്ട കേരീടത്തിലെ സേതുമാധവന്‍ മാതിരി ആയിരുന്നു,  നിന്നെ ഒന്നും പോയിട്ട് നീ ഒന്നും പഠിക്കുന്ന കോളേജില്‍ തന്നെ പഠിപ്പിക്കാന്‍ പാടില്ലായിരുന്നടാ ൭൯൭൯൯൮  എന്നായിരിക്കും മാഷ്‌ അപ്പോള്‍ മനസ്സില്‍ പറഞ്ഞിരിക്കുക...                                     

 

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. രസകരമായി എഴുതി ഷഫീഖ് ..ജീവിതത്തിലെ ഏറ്റവും ആഹ്ലാദം നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ മനോഹര ചിത്രം ...നര്‍മ്മം നിറഞ്ഞ ഭാഷയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.നല്ല ശൈലി ഇനിയും തുടരുക

    ReplyDelete
  3. ഷഫീ തൊണ്ണൂറുകളിലെ ഹരിതനായകന്‍ ......നന്നായി എഴുതി നല്ല ഒരു വായന സുഖം , ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഒരേ നിമിഷം സന്തോഷവും സങ്കടവും തരുന്ന ആ കാലം ....ആശംസകള്‍

    ReplyDelete
  4. രസകരമായ അവതരണം ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു കാലഘട്ടത്തെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചിരിക്കുന്നു .ഇനിയും തുടരുക ആശംസകള്‍ .

    ReplyDelete